ജിഡിപിയിലെ വൻ ഇടിവിന്റെ പശ്ചാത്തലത്തിലാണ് മോദിയെ രൂക്ഷമായി വിമർശിച്ചു രാഹുലിന്റെ പരിഹാസം. കുറഞ്ഞ ജിഡിപിയും പരമാവധി തൊഴിലില്ലായ്മയുമാണ് പ്രധാനമന്ത്രിയുടെ പരാജയത്തിന്റെ പത്രമെന്നു രാഹുൽ ട്വീറ്റ് ചെയ്തു. ഒപ്പം സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ ഗ്രാഫും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടുണ്ട്. ജിഡിപി ഡേറ്റ പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
നാലു പതിറ്റാണ്ടിൽ ആദ്യമായാണ് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ഇടിഞ്ഞത്. 2019-20ൽ നാലു ശതമാനം വളർച്ച നേടിയ സ്ഥാനത്ത് സന്പദ്ഘടന 2020-21ൽ 7.3 ശതമാനത്തിലേക്കു കൂപ്പുകുത്തി.
കാര്യശേഷിയില്ലാത്ത മോദി സർക്കാർ അധികാരത്തിലേറിയതു മുതൽ ഇന്ത്യയുടെ സന്പദ്വ്യവസ്ഥയുടെ തകർച്ച തുടങ്ങിയെന്നു കോണ്ഗ്രസ് ആരോപിച്ചു. യുപിഎ ഭരണകാലത്ത് എട്ടു ശതമാനം വളർച്ച നേടിയ ശേഷമാണു മോദിയുടെ ഭരണത്തിൽ വലിയ തകർച്ച ഉണ്ടായതെന്നും കോണ്ഗ്രസ് പറഞ്ഞു.