മോദി വിളിച്ചിട്ടുവന്നില്ല; ആലാപനെതിരെ ക്രിമിനൽ നടപടിക്കൊരുങ്ങി കേന്ദ്രം

06:39 PM Jun 01, 2021 | Deepika.com
കോൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിൽനിന്നും വിട്ടുനിന്ന ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയ്ക്കെതിരെ ക്രിമിനൽ നിയമനടപടിക്കൊരുങ്ങി കേന്ദ്രം. ദുരന്തനിവാരണ നിയമത്തിന്‍റെ 51ാം വകുപ്പ് പ്രകാരം നടപടി എടുക്കാനാണ് ആലോചന.

കുറ്റം തെളിഞ്ഞാൽ ഒരുവര്‍ഷം തടവോ പിഴയോ ശിക്ഷ ലഭിച്ചേക്കാം. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് നടപടി. കേന്ദ്രം തിരിച്ചുവിളിച്ച ആലാപൻ ബന്ദോപാധ്യായയെ മമത തന്‍റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ചതിന്‍റെ തൊട്ടുപിന്നാലെയായിരുന്നു നടപടി.

ഇന്നലെ രാവിലെ 10നു ഡൽഹിയിൽ റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു ആലാപനോടു കേന്ദ്രം നിർദേശിച്ചിരുന്നത്. അതേസമയം, അദ്ദേഹം ഇന്നലെ സർവീസിൽനിന്നു വിരമിച്ചെന്നും സംസ്ഥാന ആഭ്യന്തര സെ ക്രട്ടറി എച്ച്.കെ.ദ്വിവേദിയെ ചീഫ് സെക്രട്ടറിയായും ബി.പി. ഗോപാലികയെ ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചുവെന്നും മമത പറഞ്ഞു. മൂന്നുവർഷത്തേക്കാണ് ആലാപന്‍റെ നിയമനം. അദ്ദേഹം നാളെചുമതല യേൽക്കുമെന്നും മമത കൂട്ടിച്ചേർത്തു.

ഡൽഹിയിലെത്താനുള്ള നിർദേശം പാലിക്കാത്തതിന് ആലാപൻ ബന്ദോപാധ്യയ്ക്ക് കേന്ദ്ര പഴ്സനൽ മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. തോന്നുന്പോൾ തിരിച്ചുവിളിക്കാൻ കേന്ദ്രം കെട്ടി യിട്ടുവളർത്തുന്ന തൊഴിലാളികളല്ല ചീഫ് സെക്രട്ടറിമാർ എന്നായിരുന്നു മമതയുടെ രൂക്ഷമായ പ്രതികരണം.