തിരുവനന്തപുരം: ഇക്കുറി മട്ടന്നൂരിൽ പിറന്നതു ചരിത്രം. ആരോഗ്യ മന്ത്രിയും മട്ടന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. ശൈലജ നേടിയത് സംസ്ഥാന നിയമസഭാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ശൈലജ 96,129 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിരാളിയായ യുഡിഎഫിലെ ഇല്ലിക്കൽ ആഗസ്തിയെ 60, 963 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്.
ആർഎസ്പി സ്ഥാനാർഥിയായ ആഗസ്തിക്ക് 35,166 വോട്ട് നേടാനെ കഴിഞ്ഞുള്ളു.
2006ലെ ആലത്തൂരിൽ നിന്നു വിജയിച്ച എൽഡിഎഫിലെ എം. ചന്ദ്രന്റെ 47,671 വോട്ടിന്റെ ഭൂരിപക്ഷമാണു നിലവിലെ നിയമസഭാ റിക്കാർഡ്. ഇതാണ് കെ.കെ. ശൈലജ തകർത്തത്. 2005 മേയിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കൂത്തുപറന്പിൽ നിന്നു വിജയിച്ച പി. ജയരാജൻ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.
2016 ലെ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ് അംഗം പി.ജെ. ജോസഫ് 45,587 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തൊടുപുഴയിൽ നിന്നു വിജയിച്ചിരുന്നു.
ചരിത്രം തിരുത്തി കെ.കെ. ശൈലജ; മട്ടന്നൂരിൽ വിജയം റിക്കാർഡ് ഭൂരിപക്ഷത്തിൽ
07:38 PM May 02, 2021 | Deepika.com