"നമ്മൾ സ്വപ്നം കാണേണ്ട പ്രധാനമന്ത്രി'; പിണറായിയെ വാഴ്ത്തി എഫ്ബി കുറിപ്പ്

05:44 PM May 02, 2021 | Deepika.com
കണ്ണൂർ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയവുമായി പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലേക്ക്. പിണറായിയെയും എൽഡിഎഫിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അക്കൂട്ടത്തിൽ ശ്രദ്ധയമാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ച അഭിനന്ദന വാക്കുകൾ.

ഫേസ്ബുക്ക് പോസ്റ്റ്

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കാണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങൾ,മഹാമാരികൾ,ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിന്‍റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു...ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് ...ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം...ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും....ഇൻക്വിലാബ് സിന്ദാബാദ്...

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ എന്‍ഡിഎ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല.