മുംബൈ: ജൂലൈ-ഓഗസ്റ്റിൽ മഹാരാഷ്ട്രയിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കൽ ഓക്സിജന്റെ ലഭ്യത കണക്കിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ മഹാരാഷ്ട്ര ശ്രമിക്കുകയാണ്. ജൂലൈ-ഓഗസ്റ്റിലോടെ സർക്കാരിന്റെ വെല്ലുവിളികൾ വർധിക്കുകയാണെന്നും രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 66,159 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 771 പേരാണ് കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചത്.
ജൂലൈ-ഓഗസ്റ്റിൽ മഹാരാഷ്ട്രയിൽ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് മന്ത്രി
08:19 AM Apr 30, 2021 | Deepika.com