ബംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന കർണാടകയിൽ മന്ത്രിമാർ തങ്ങളുടെ ഒരു വർഷത്തെ ശമ്പളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകും. സംസ്ഥാന റവന്യു മന്ത്രി ആർ. അശോകയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തൊട്ടാകെയുള്ള 230 ഏക്കർ ഭൂമി ശ്മശാന ആവശ്യങ്ങൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർമാർ തഹസിൽദാർക്ക് ഭൂമി കൈമാറിയതായും മന്ത്രി പറഞ്ഞു. ബംഗളൂരുവിലെ മൂന്ന് ശ്മശാനങ്ങളിൽ പ്രശ്നങ്ങളുണ്ടായി. ഇതേതുടർന്ന് നഗരപ്രാന്ത പ്രദേശത്തുള്ള മാവല്ലിപുര, ഗിദ്ദനഹള്ളി, തവാരകെരെ എന്നിവിടങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലകളിലെ പോലീസ് മേധാവിമാർക്ക് നിയന്ത്രണങ്ങൾ കർശനമായി നടത്താൻ നിർദേശം നൽകിയെന്ന് ആഭ്യന്തരമന്ത്രി ബസാവരാജ് ബൊമ്മൈ വ്യക്തമാക്കി.
കോവിഡ് പ്രതിരോധം; കർണാടകയിൽ മന്ത്രിമാർ ഒരു വർഷത്തെ ശമ്പളം സംഭാവന നൽകും
05:23 PM Apr 29, 2021 | Deepika.com