കാസർഗോഡ് ജില്ലയിലെ ഓക്സിജൻ തർക്കം പരിഹരിക്കും: മുഖ്യമന്ത്രി

06:52 PM Apr 28, 2021 | Deepika.com
തിരുവനന്തപുരം: കാസർഗോഡ് ജില്ലയിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജൻ ആവശ‍്യത്തിന് ലഭ്യമാക്കും. ഓക്സിജന്‍റെ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്‌സിജന്‍ ലഭിക്കാറുളളത്. ഇപ്പോള്‍ അതിന് ചില തടസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറിമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.

ഓക്‌സിജന്‍ പോലുള്ള ഒന്നിന്‍റെ കാര്യത്തില്‍ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയായ രീതിയല്ല. കേരളം പാലക്കാട് നിന്ന് കര്‍ണാടകയിലേക്ക് ഓക്‌സിജന്‍ അയക്കുന്നുണ്ട്. അക്കാര്യത്തില്‍ തടസമുണ്ടായിട്ടില്ല. അക്കാര്യം കര്‍ണാടകയുടെ ശ്രദ്ധയില്‍പ്പെടുത്തും. അതോടൊപ്പം കാസര്‍കോട് അടക്കം ഓക്‌സിജന്‍ ലഭ്യമാക്കാനുളള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്‍റെ പ്രശ്‌നങ്ങൾക്ക് പ്രത്യേകമായി തന്നെ ഇന്ന് വൈകുന്നേരം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.