രണ്ടാം ഡോസ് എടുത്തവർക്ക് മുൻഗണന; കേന്ദ്രത്തിൽ നിന്നും ആവശ്യത്തിന് വാക്സിൻ ലഭിക്കുന്നില്ല: മുഖ്യമന്ത്രി

06:25 PM Apr 28, 2021 | Deepika.com
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നും ആവശ്യത്തിന് കോവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്നും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമാണ് ഇപ്പോൾ വാക്സിൻ നൽകേണ്ടത്. ഉള്ളത് വെച്ചേ വാക്സിൻ നൽകാൻ സാധിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ വാക്സിൻ എടുത്തവരുണ്ട്. അവർക്ക് രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയിൽ വേണം. ആ രീതിയിൽ വാക്സിൻ ക്രമീകരിക്കും.

18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി തന്നെ വാക്സിൻ നൽകും. കേരളം മൂന്ന് മാസം കൊണ്ട് ഒരു കോടി വാക്സിൻ വാങ്ങും. ഭാരത് ബയോടെക്കിൽ നിന്നും വാക്സിൻ വാങ്ങാൻ 189 കോടി രൂപ ചെലവുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ വാങ്ങാൻ 294 കോടി രൂപ ചെലവ് വരും.

കോവിഡ് വാക്സിന് വ്യത്യസ്ത വില ചുമത്തുന്ന നയം കേന്ദ്രം തിരുത്തണം. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭ്യമാക്കണം. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ വാങ്ങാൻ 294 കോടി രൂപ ചെലവ്. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡർ കൊടുക്കുകയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.