അർഹമായ പരിഗണന കിട്ടിയില്ല; ഫ്രാൻസിസ് ജോർജിന് അതൃപ്തി

05:55 PM Apr 27, 2021 | Deepika.com
ഇടുക്കി: കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗത്തിലെ പുനസംഘടനയ്ക്ക് പിന്നാലെ പാർട്ടിയിൽ അതൃപ്തി തലപൊക്കി. പുനസംഘടനയിൽ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് രംഗത്തെത്തി. ഡെപ്യൂട്ടി ചെയർമാൻ പദവി ഏറ്റെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയിലെ പുതിയ നേതൃപദവികൾ തീരുമാനിച്ച ഇന്നത്തെ യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തിരുന്നില്ല. ചെയർമാൻ സ്ഥാനത്ത് പി.ജെ.ജോസഫ് തുടരുമെങ്കിലും വർക്കിംഗ് ചെയർമാൻ പദവിയിലേക്ക് പി.സി.തോമസ് എത്തിയതാണ് ഫ്രാൻസിസിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ പ്രവേശിച്ച പി.സി.തോമസ് പുനസംഘടനയിൽ നേതൃനിരയിൽ രണ്ടാമനായി.

അതൃപ്തി പാർട്ടി ചെയർമാൻ പി.ജെ.ജോസഫിനെ അറിയിച്ചുവെന്ന് ഫ്രാൻസിസ് വ്യക്തമാക്കി. പുനസംഘടന സംബന്ധിച്ച് അതൃപ്തിയുണ്ടായിട്ടുണ്ടെന്നും ചർച്ചകളിലൂടെ ഇത് പരിഹരിക്കുമെന്നും ജോസഫ് അറിയിച്ചു.

പി.സി.തോമസ് വർക്കിംഗ് ചെയർമാൻ സ്ഥാനത്ത് എത്തിയതിന് പുറമേ ജോസഫിന്‍റെ വിശ്വസ്തൻ മോൻസ് ജോസഫിന് എക്സിക്യൂട്ടീവ് ചെയർമാൻ പദവിയും ലഭിച്ചു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ടി.യു.കുരുവിളയ്ക്ക് ചീഫ് കോർഡിനേറ്റർ പദവി ലഭിച്ചു.