ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ; വാക്സിൻ വിലയിൽ കേന്ദ്രത്തിന് ഇടപെടാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി

02:43 PM Apr 27, 2021 | Deepika.com
ന്യൂഡൽഹി: ഓക്സിജൻ, വാക്സിൻ, മരുന്നുകൾ മുതലായവയുടെ ലഭ്യതക്കുറവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകൾ ഏറ്റെടുക്കില്ലെന്ന് ആവർത്തിച്ച് സുപ്രീം കോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും കോടതി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്നതിൽനിന്ന് ഹൈക്കോടതികളെ തടയില്ല. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഹൈക്കോടതികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, തങ്ങൾ സഹായിക്കുമെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, എൽ.എൻ റാവൂ, രവീന്ദ്ര എസ്. ഭട്ട് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

കോവിഡ് വാക്സീന്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.