കൊടകര കുഴൽപ്പണം: ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്ന് തൃശൂർ ജില്ലാ പ്രസിഡന്‍റ്

01:17 PM Apr 27, 2021 | Deepika.com
തൃശൂർ: കൊടകരയിൽ പണം കവർച്ചചെയ്ത സംഭവവുമായി പാർട്ടിയെ ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതിനു പിന്നിൽ സിപിഎം ഗൂഡാലോചനയാണെന്നു ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ.അനീഷ്കുമാർ. ബിജെപിയുടെ ഒരു രൂപയും നഷ്ടപ്പെട്ടിട്ടില്ല. പാർട്ടിയുടെ തെരെഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാണെന്നും അദ്ദേഹം പറഞ്ഞു.

തെരെഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നതു പൊതുജനങ്ങളിൽനിന്നു പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരെഞ്ഞെടുപ്പ് കമ്മീഷനു കണക്ക് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി യെന്ന് അനീഷ് പറഞ്ഞു.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽവച്ച് കാറിലെത്തിച്ച പണം കവർന്നത്. തന്‍റെ 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ധർമജന്‍ കൊടകര പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇത് മൂന്നരക്കോടി രൂപ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചത്.