ഗൗരിയമ്മയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

09:01 AM Apr 27, 2021 | Deepika.com
തിരുവനന്തപുരം: പഴയകാല കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ കെ.ആർ. ഗൗരിയമ്മയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. പനി കുറഞ്ഞു. രക്തത്തിൽ അണുബാധയുണ്ട്. ഇത് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു.

കടുത്ത പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് 102 വയസുള്ള ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി ഗൗരിയമ്മയെ സന്ദർശിച്ചിരുന്നു. രോഗവിവരങ്ങൾ ഡോക്ടർമാരിൽനിന്നും ചോദിച്ചറിഞ്ഞു.

സജീവ രാഷ്‌ട്രീയത്തിൽനിന്നു പിൻവാങ്ങിയതിനു പിന്നാലെ ആലപ്പുഴയിലെ കുടുംബവീട്ടിൽ വിശ്രമജീവിതത്തിലായിരുന്ന ഗൗരിയമ്മ, രണ്ടാഴ്ച മുൻപാണ് തി രുവനന്തപുത്ത് വഴുതക്കാടുള്ള സഹോദരീപുത്രിയുടെ വീട്ടിലേക്കു താമസം മാറ്റിയത്. ഇതിനിടയിലാണ് കടുത്ത പനി അനുഭവപ്പെട്ടതും ആശുപത്രിയിലേക്കു മാറ്റിയതും.