തൂത്തുക്കുടി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓക്സിജന്റെ ദൗർലഭ്യം കണക്കിലെടുത്ത് തൂത്തുക്കുടിയിലെ വിവാദമായ സ്റ്റര്‍ലൈറ്റിലെ ഓക്സിജന്‍ പ്ലാന്റ് തുറക്കാന്‍ തീരുമാനം. തമിഴ്നാട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണു തീരുമാനം.
ചെമ്പ് പ്ലാന്റിലെ ഓക്സിജൻ പ്ലാന്റ് മാത്രം നാല് മാസത്തേക്ക് തുറന്നു പ്രവര്‍ത്തിക്കാനാണ് സർക്കാർ അനുമതി നൽകിയത്. വേദാന്ത കമ്പനിയുടെ സ്റ്റര്‍ലൈറ്റ് പ്ലാന്റിൽ നിന്ന് ദിവസം ആയിരം മെട്രിക് ടണ്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കാമെന്നു കമ്പനി ഉറപ്പ് നൽകി.
മലിനീകരണം ആരോപിച്ചു ജനങ്ങൾ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് 2018-ൽ കമ്പനി അടച്ചു പൂട്ടിയത്.
വേദാന്ത ഓക്സിജന്‍ പ്ലാന്റ് തുറക്കാൻ തീരുമാനം; പ്രവർത്തനം നാലു മാസത്തേക്ക്
07:39 AM Apr 27, 2021 | Deepika.com