'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങൾ ഹൃദയഭേദകമാണ്. ആഗോള സമൂഹം മുന്നോട്ടുവരുകയും ആവശ്യമായ സഹായം നൽകണം’-ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്കൈ ന്യൂസിന്റെ റിപ്പോർട്ടും ഗ്രെറ്റ പങ്കുവയ്ക്കുന്നു.
രാജ്യത്ത് കേസുകൾ ഉയർന്നത് ആശുപത്രികളിൽ കിടക്കകളുടേയും മരുന്നുകളുടേയും ജീവൻരക്ഷാ ഓക്സിജന്റെയും ക്ഷാമത്തിനിടയാക്കിയിരിക്കുകയാണ്. ഡൽഹിയിലെ ആശുപത്രിയിൽ 25 രോഗികളാണ് ഓക്സിജൻ ക്ഷാമം മൂലം മരിച്ചത്. ഓക്സിജൻ ഭൗർലഭ്യം രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കിയിരുന്നു.
യുകെ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.