കര്‍ണാടകയിലും സ്ഥിതി രൂക്ഷം; 30,000 രോഗികള്‍ കൂടി

02:09 AM Apr 25, 2021 | Deepika.com
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി കര്‍ണാടക. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 30,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 208 പേര്‍ മരിച്ചു. കര്‍ണാടകയിലെ വിവിധ ആശുപത്രികളിലായി 2.3 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ബംഗളൂരുവിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. 17,000 പുതിയ കേസുകളാണ് ഇവിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ബംഗളൂരുവിലെ കോവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷമായി ഉയര്‍ന്നു.

സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്ന് കോവിഡ് ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും നിര്‍ദേശിച്ചു.