മംഗളൂരു ബോട്ടപകടം: ആറ് പേരെ കണ്ടെത്താനായില്ല; തിരച്ചിൽ നിർത്തി

04:19 PM Apr 23, 2021 | Deepika.com
ബേപ്പൂർ: മംഗളൂരു ബോട്ടപകടത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നാവികസേന അവസാനിപ്പിച്ചു. ആറ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായി കടലിൽ കഴിഞ്ഞ 10 ദിവസങ്ങളായി നേവി തിരച്ചിൽ നടത്തിവരികയായിരുന്നു.

എന്നാൽ സൂചനയൊന്നും ലഭിക്കാതിരുന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. നേവിയുടെ മുങ്ങൽ വിദഗ്ധരും ഐഎൻഎസ് നിരീക്ഷക് എന്ന കപ്പലുമാണ് തിരച്ചിൽ പങ്കെടുത്തിരുന്നത്.

11ന് ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ റബാ എന്ന ബോട്ടിലാണ് വിദേശ ചരക്കു കപ്പിൽ ഇടിച്ചു അപകടമുണ്ടായത്. തീരത്തു നിന്നും 51 നോട്ടക്കൽ മൈൽ ദൂരത്ത് അർധരാത്രിയായിരുന്നു അപകടം. അപകടത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.