മാസ്ക് ധരിക്കാത്തതിന് 28,606 കേസുകൾ; സാമൂഹിക അകലം പാലിക്കാത്തതിന് 9,782

08:24 PM Apr 22, 2021 | Deepika.com
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് വ്യാഴാഴ്ച രജിസ്റ്റർ ചെയ്തത് 28,606 കേസുകൾ. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലം സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തത്; 4896 എണ്ണം. ഏറ്റവും കുറവ് കണ്ണൂര്‍ സിറ്റിയിലും കണ്ണൂര്‍ റൂറലിലുമാണ്. 201 വീതം.

സാമൂഹിക അകലം പാലിക്കാത്തതിന് 9782 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു. വീടിനുപുറത്തിറങ്ങുന്ന എല്ലാവരും ശരിയായ വിധത്തില്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. കാറിലും മറ്റും യാത്രചെയ്യുന്നവരും കൃത്യമായി മാസ്ക് ധരിക്കേണ്ടതാണ്. ഒരാള്‍ മാത്രമാണ് കാറില്‍ യാത്ര ചെയ്യുന്നതെങ്കില്‍ പോലും മാസ്ക് ഒഴിവാക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്സിന്‍ വിതരണകേന്ദ്രങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പോലീസിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.