സംസ്ഥാനത്ത് തിങ്കളാഴ്ച 98 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു; ആകെ എണ്ണം 105 ആയി

09:53 PM Mar 15, 2021 | Deepika.com
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർണത്തിന്‍റെ രണ്ടാം ദിനമായ തിങ്കളാഴ്ച പത്രിക സമർപ്പിച്ചത് 98 സ്ഥാനാർഥികൾ. ഇതിൽ 85 പേർ പുരുഷന്മാരും 13 പേർ വനിതകളുമാണ്. ഇതോടെ ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 105 ആയി. ഇതിൽ 88 പുരുഷന്മാരും 17 സ്ത്രീകളും ഉൾപ്പെടുന്നു.

പാലക്കാട് ജില്ലയിലാണ് തിങ്കളാഴ്ച ഏറ്റവും കുടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്. 25 പുരുഷന്മാരും അഞ്ച് സ്ത്രീകളുമുൾപ്പെടെ 30 പേരാണ് ഇവിടെ നാമനിർദേശ പത്രിക നൽകിയത്. കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ 12 പേർ വീതവും എറണാകുളത്ത് 11 പേരും കൊല്ലത്ത് എട്ടു പേരും തൃശൂരിൽ ഏഴ് പേരും കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ അഞ്ചു പേർ വീതവും പത്രികകൾ സമർപ്പിച്ചു. പത്തനംതിട്ട-നാല്, മലപ്പുറം-രണ്ട്, കോഴിക്കോട്-ഒന്ന്, വയനാട്-ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ പത്രിക സമർപ്പിച്ചവരുടെ എണ്ണം.

കേരളത്തിൽ സ്ഥാനാർഥി പ്രഖ്യാപനത്തിൽ യുഡിഎഫിനേക്കാളും ബിജെപിയേക്കാൾ ഒരു പടി മുന്നിലായിരുന്നു എൽഡിഎഫ്. അതുകൊണ്ടുതന്നെ പ്രചരണത്തിൽ ആദ്യ ഘട്ടം പൂർത്തിയാക്കുന്ന എൽഡിഎഫ് നേതാക്കളിൽ പ്രമുഖരും ഇന്നാണ് പത്രിക സമർപ്പണം നടത്തിയത്. കണ്ണൂരിലെ ധർമ്മടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ 11-ഓടെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.