ലക്നോ: വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്ലീം ബാലന് ക്രൂരമായി മർദ്ദനമേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ശ്രിംഖി നന്ദൻ യാദവ് എന്നയാളാണ് പിടിയിലായത്.
കുട്ടിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി പ്രചരിച്ചതിനെ തുടർന്ന് വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബിഹാറിലെ ഗോപാൽപൂർ സ്വദേശിയാണ് അറസ്റ്റിലായ ശ്രിംഖി നന്ദൻ യാദവ്. എഞ്ചിനിയറിംഗ് ബിരുദധാരിയായ ഇയാൾ തൊഴിൽരഹിതനാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇയാൾ ഈ ക്ഷേത്രത്തിലാണ് താമസിക്കുന്നത്.
വെള്ളം കുടിക്കാൻ ക്ഷേത്രത്തിൽ കയറിയ മുസ്ലീം ബാലനെ മർദ്ദിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
04:56 AM Mar 15, 2021 | Deepika.com