യുപി പോലീസെന്ന പേരിൽ മലപ്പുറം സ്വദേശിക്ക് ഭീഷണി; പരാതിയുമായി വിദ്യാർഥി

03:52 AM Mar 15, 2021 | Deepika.com
മലപ്പുറം: ഉത്തർപ്രദേശ് പോലീസെന്ന പേരിൽ മലപ്പുറം സ്വദേശിയായ വിദ്യാർഥിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. മലപ്പുറം കോഡൂർ സ്വദേശി മുരിങ്ങാത്തോടന്‍ മുഹമ്മദ് മുർഷിദിന് നേരയാണ് ഭീഷണി.

സംഭവത്തിൽ മുര്‍ഷിദ് പറയുന്നതിങ്ങനെ. തന്‍റെ ഒരു ബന്ധുവിനെ കാണാതായിരുന്നു.അവരുടെ വീട്ടുകാര്‍ ആവശ്യപെട്ടതു പ്രകാരം അയാളുടെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തയാള്‍ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു.

പിന്നീടാണ് ഉത്തര്‍പ്രദേശ് പോലീസിന്‍റെ പിടിയിലാണ് ബന്ധു എന്ന് അറിഞ്ഞത്. പിന്നാലെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഭീഷണി വന്നു തുടങ്ങി. യുപി പോലീസാണെന്നും നിങ്ങളെ കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് ഭീഷണി കോള്‍ വന്നത്.

മുഹമ്മദ് മുർഷിദ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഭീഷണി കോള്‍ വന്ന നമ്പറും കോള്‍ റിക്കാര്‍ഡുകളും മുഹമ്മദ് മുര്‍ഷിദ് പോലീസിന് കൈമാറിയിട്ടുണ്ട്.