അർഹതപ്പെട്ടവരെ ഒഴിവാക്കി; വ്യക്തി, ഗ്രൂപ്പ് താത്പര്യമാണ് ഉണ്ടായതെന്ന് വി.എം. സുധീരൻ

05:54 PM Mar 14, 2021 | Deepika.com
തിരുവനന്തപുരം: ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാൻ നേതൃത്വത്തിനായില്ല എന്നത് ദുഃഖകരമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പലയിടങ്ങളിലും അർഹതപ്പെട്ട ജയസാധ്യതയുള്ള സ്ഥാനർഥികൾ ഒഴിവാക്കപ്പെട്ടു എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്രയധികം പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നായമായും അവകാശപ്പെട്ടവരെ ഒഴിവാക്കപ്പെട്ടു. ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. പാർട്ടിയേക്കാൾ വ്യക്തി താത്പര്യവും ഗ്രൂപ്പ് താത്പര്യവുമാണ് ഉണ്ടായത്. ജനങ്ങളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നടപടി ഇത് കൈകാര്യം ചെയ്ത നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇത് ആ നേതാക്കളുടെ പോരായ്മയാണ്.

കെ. മുരളീധരൻ നല്ല സ്ഥാനാർഥിയാണ്. നേമത്തിന്‍റെ ചിത്രം മാറ്റാൻ അദ്ദേഹത്തിനാകുമെന്നും സുധീകരൻ കൂട്ടിച്ചേർത്തു.