കഴക്കൂട്ടം തന്‍റെ മണ്ഡലം, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: വി. മുരളീധരൻ

06:06 PM Mar 14, 2021 | Deepika.com
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വ സാധ്യത തള്ളാതെ കേന്ദ്രമന്ത്രി വി.മുരളീധരൻ. തന്‍റെ മണ്ഡലമാണ് കഴക്കൂട്ടം, താമസിക്കുന്നതും പ്രവര്‍ത്തിക്കുന്നതും കഴക്കൂട്ടത്താണ്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാൽ കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് അദ്ദേഹം ആവർത്തിച്ചു.

തങ്ങളുടെ ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലം നേമമാണ്. അവിടെ ബിജെപിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുമ്മനം രാജശേഖരാണ് നേമത്തെ ബിജെപി സ്ഥാനാർഥി.

115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴക്കൂട്ടം ഉൾപ്പെടെയുള്ള മൂന്നു മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.‌‌

എന്നാൽ കഴക്കൂട്ടത്ത് സീറ്റ് കിട്ടണം എന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍റെ നിലപാട്. കഴക്കൂട്ടം ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്നു ശോഭ പറഞ്ഞിരുന്നു.