ന്യൂഡൽഹി: ക്വാഡ് ഉച്ചകോടി ഓണ്‍ലൈനായി നടന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന് പ്രധാനമന്ത്രി യോഷിഹിതെ സുഗ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനയുടെ സ്വാധീനത്തെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തു. കൂടാതെ ഇന്ത്യയെ ആഗോള വാക്സീന് ഉത്പാദന കേന്ദ്രമാക്കി മാറ്റാനും ധാരണയായി. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സീന് ഉത്പാദിപ്പിക്കും.
സമകാലിക വെല്ലുവിളികളായ ഊർജസ്വലമായ വിതരണ ശൃംഖലകൾ, ഉയർന്നുവരുന്നതും നിർണായകവുമായ സാങ്കേതികവിദ്യകൾ, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകൾ ഉച്ചകോടിയിൽ ചർച്ചയായി.
വാക്സീനുകൾ, കാലാവസ്ഥാ വ്യതിയാനം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയടങ്ങിയ ക്വാഡ് രാഷ്ട്രങ്ങളുടെ അജണ്ട ആഗോള നന്മയുടെ പ്രധാന ശക്തിയായി മാറുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയുടെ നെടുംതൂണായി ക്വാഡ് കൂട്ടായ്മ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ ആഗോള വാക്സീന് ഉത്പാദന കേന്ദ്രമാക്കി മാറ്റും; ക്വാഡ് ഉച്ചകോടിയിൽ ധാരണ
07:57 AM Mar 13, 2021 | Deepika.com