ജയിച്ചാൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും: ഇ. ശ്രീധരൻ

10:50 AM Mar 12, 2021 | Deepika.com
പാലക്കാട്: പാലക്കാട് നിയോജകമണ്ഡലത്തിൽ മത്സരിക്കുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. വെള്ളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശ്രീധരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബിജെപി ഒദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ. ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.

രണ്ടുവർഷത്തിനകം പാലക്കാടിനെ മികച്ച നഗരമാക്കും. താൻ പഠിച്ചതും താമസിച്ചതും പാലക്കാട് നഗരത്തിലാണ്. വിവാദങ്ങളല്ല വികസനമാണ് തന്‍റെ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ യുവാക്കളിലാണ് തന്‍റെ പ്രതീക്ഷ. പ്രായകൂടുതൽ അനുഭവ സമ്പത്താവുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാഹചര്യം ഉണ്ടായിരുന്നില്ല. 67 കൊല്ലം സർക്കാരിനെ സേവിച്ചു. ജനസേവനത്തിന്‍റെ മറ്റൊരു മേഖലയായിരുന്നു അത്. ഇപ്പോൾ ആ മേഖല അവസാനിപ്പിച്ച് പുതിയ രംഗത്തേക്ക് വരുന്നു. ഡൽഹി, കൊച്ചി തുടങ്ങി രാജ്യത്തെ എല്ലാ മെട്രോ റെയിൽവേയും പ്രാവർത്തികമാക്കുന്നതിന് സാധിച്ചെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച രാവിലെ പൊന്നാനിയിലെ വീട്ടിൽ നിന്ന് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശ്രീധരന് ജില്ലാ പ്രസിഡന്‍റ് കെ. കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ സ്വീകരണം നല്കി.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയാറാക്കിയ സാധ്യത പട്ടിക അധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.