പുനഃസംഘടനയല്ലാതെ വഴങ്ങില്ല; നിലപാടിലുറച്ച് എ. വി. ഗോപിനാഥ്

09:59 PM Mar 11, 2021 | Deepika.com
പാലക്കാട്: പുനഃസംഘടനയിലൂടെ മാത്രമേ പാർട്ടിയിലെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകുയുള്ളൂവെന്നും മറിച്ചുള്ള ഒരു തീരുമാനവും അംഗീകരിക്കില്ലെന്നും പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റ് എ. വി. ഗോപിനാഥ്. പ്രശ്നപരിഹാരത്തിന് വെള്ളിയാഴ്ച രാവിലെ വരെ കാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം അനുകൂലമല്ലെങ്കില്‍ മറിച്ച് ചിന്തിക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്‌ അദ്ദേഹം അന്ത്യശാസനം നല്‍കി.

താൻ ഉയർത്തിയ പ്രശ്നങ്ങൾ വഷളാക്കാനും തന്നെ അപമാനിക്കാനും പാർട്ടി നേതൃത്വത്തിൽനിന്നു ശ്രമമുണ്ടായതായും ഗോപിനാഥ് ആരോപിച്ചു. കഴിഞ്ഞദി വസം ഉമ്മൻചാണ്ടി വിളിച്ചു സംസാരിച്ചു. അദ്ദേഹം ഇടപെട്ടതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്നാണു കരുതുന്നത്.

എന്തു തീരുമാനമെടുത്താലും ഒപ്പമുണ്ടാകുമെന്നു പ്രവർത്തകർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഗോപിനാഥ് പറഞ്ഞു. പെരിങ്ങോട്ടുകുർശിയിലെ വസതിയിൽ ചേർന്ന യോഗത്തിൽ പെരിങ്ങോട്ടുകുർശി യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.