തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സത്യവാങ് മൂലം തിരുത്താൻ ഇപ്പോഴും സര്‍ക്കാര്‍ തയാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോൾ കടകംപള്ളി ശബരിമലയെ തകർക്കാൻ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റം. കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു.
2018ലെ സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമൊക്കെ തനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നുമാണ് കടകംപള്ളി പറഞ്ഞത്. ഇതൊന്നും ഇപ്പോൾ ജനങ്ങളുടെ മനസിൽ ഇല്ലെന്നാണ് കരുതുന്നത്. വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ ഇക്കാര്യത്തില്‍ ഇനി തീരുമാനമെടുക്കൂവെന്നും മന്ത്രി പറയുന്നു.
"കടകംപള്ളിയുടേത് മുതലക്കണ്ണീർ, ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം': കെ. സുരേന്ദ്രൻ
03:24 PM Mar 11, 2021 | Deepika.com