പെട്ടിയും കിടക്കയും തയാർ; എ.വി.ഗോപിനാഥ് കോൺഗ്രസിന് പുറത്തേക്ക്

03:21 PM Mar 11, 2021 | Deepika.com
പാലക്കാട്: കോണ്‍ഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന പാലക്കാട് മുൻ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥ് കടുത്ത നിലപാടിലേക്ക്. ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക് പെരിങ്ങോട്ടുകുറുശിയിലെ വീട്ടിൽ തന്നെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രവർത്തകരുടെ യോഗം അദ്ദേഹം വിളിച്ചു. ഈ യോഗത്തിൽ നിർണായക തീരുമാനമെടുക്കുമെന്നാണ് ഗോപിനാഥിന്‍റെ നിലപാട്.

പെട്ടിയും കിടക്കയും തയാറാക്കിവച്ചതായി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി തന്നെ സ്നേഹിക്കുന്ന പ്രവർത്തകരുടെ തീരുമാനം പോലെ പ്രവർത്തിക്കും.

ഗോപിനാഥുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നടത്തിയ ചർച്ചകളൊന്നും ഫലപ്രാപ്തിയിലെത്താത്തതിനെ തുടർന്നാണ് അദ്ദേഹം പുറത്തേക്കുള്ള വഴി തേടുന്നത്. അദ്ദേഹത്തിന്‍റെ പ്രധാന ആവശ്യമായ ഡിസിസി നേതൃമാറ്റം അംഗീകരിക്കാത്തതാണ് ഗോപിനാഥിനെ ചൊടിപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.