ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

11:44 AM Mar 11, 2021 | Deepika.com
കോഴിക്കോട്: അത്തോളിയിൽ ഭാര്യയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ കൃഷ്ണനെ (59) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

രാത്രി 12 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വീട്ടിൽ ഉറങ്ങിക്കടന്ന ശോഭനയെ മരത്തടി കൊണ്ട് കൃഷ്ണൻ തലയ്ക്കടിക്കുകയായിരുന്നു. കിടപ്പുമുറിക്കുള്ളിൽ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം.

കൊലയ്ക്ക് ശേഷം വീടുവിട്ടിറങ്ങിയ കൃഷ്ണനെ നാട്ടുകാരും പോലീസും ചേർന്ന് കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുലർച്ചെ തറവാട് വീടിന് സമീപത്തെ മരത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവ സമയം വീട്ടിൽ മറ്റൊരുമുണ്ടായിരുന്നില്ല. നിലവിളി ശബ്ദം കേട്ട് അയൽവാസികൾ വീട്ടിൽ എത്തുമ്പോഴേയ്ക്കും കൃഷ്ണൻ രക്ഷപ്പെട്ടിരുന്നു. കുടുംബ പ്രശ്നമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഫോറൻസിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തി. അത്തോളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്.