പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം പാദ സെമിഫൈനിൽ എഫ്സി ഗോവയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മുംബൈ ഇന്ത്യൻസ്. അഞ്ചിനെതിരെ ആറ് ഗോളുകൾക്കായിരുന്നു മുംബൈയുടെ വിജയം.
90 മിനിറ്റും അധിക സമയം പോരുതിയിട്ടും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ അഞ്ച് കിക്കിൽ മൂന്ന് കിക്കുകൾ ഇരു ടീമുകളും നഷ്ടപെടുത്തിയപ്പോൾ സഡൻ ഡെത്തിലൂടെയാണ് മുംബൈ ഫൈനൽ ഉറപ്പിച്ചത്.
എഫ്സി ഗോവക്ക് വേണ്ടി സഡൻ ഡെത്തിൽ ഒൻപതാം കിക്ക് എടുത്ത ഗ്ലാൻ മാർട്ടിൻസിന്റെ ശ്രമം പുറത്തുപോവുകയും തുടർന്ന് പെനാൽറ്റി കിക്ക് എടുത്ത റൗളിംഗ് ബോർഗസിന്റെ പെനാൽറ്റി കിക്ക് ഗോളാവുകയുമായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും കളിച്ചത്. ഇരു ടീമുകളും ഗോൾ വഴങ്ങാതിരിക്കാൻ ശ്രമിച്ചതോടെ മത്സരത്തിന്റെ ആദ്യ പകുതിയിൽ അവസരങ്ങൾ കുറവായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഉണർന്നു കളിച്ചതോടെ മത്സരം കടുത്തതായി. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു.
തുടർന്ന് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയത്. നേരത്തെ ആദ്യ പാദത്തിൽ ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു.
ഗോവയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മുംബൈ ഫൈനലിൽ
10:46 PM Mar 08, 2021 | Deepika.com