തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് ജനവിധി തേടുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സാനുവായിരുന്നു മലപ്പുറത്തെ സ്ഥാനാർഥി. യുഡിഎഫ് തരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പിൽ 2.60 ലക്ഷം വോട്ടിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് മാത്രമാണ് കുഞ്ഞാലിക്കുട്ടിയേക്കാൾ ഭൂരിപക്ഷമുണ്ടായിരുന്നത്.
ലീഗിന്റെ കോട്ടയായ മലപ്പുറത്ത് ഇത്തവണ സാനുവിന് മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. യുവജനതയ്ക്ക് അവസരം നൽകുന്നതെ മുതൽകൂട്ടാകുമെന്നും നേതൃത്വം കരുതുന്നുണ്ട്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി.സാനു വീണ്ടും അങ്കത്തിന്
03:23 PM Mar 08, 2021 | Deepika.com