മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുൻപിൽ സ്ഫോടക വസ്തു നിറച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മരിച്ച സംഭവവത്തിൽ ഭീകര വിരുദ്ധസേന കൊലപാതകത്തിന് കേസെടുത്തു. മൻസുക് ഹിരണിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഹിരണിന്റെ ഭാര്യയുടെ പരാതിയിലാണ് നടപടി.
കൊലപാതകത്തിന് പുറമെ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കും കേസെടുത്തിട്ടുണ്ട്. അപകട മരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.
നേരത്തെ, ഹിരൺ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് എഴുതിയ കത്ത് പുറത്തായിരുന്നു. കാർ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ അറിയിച്ചിരുന്നുവെന്നും എന്നാൽ പോലീസ് തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് ഹിരൺ കത്തിൽ ആരോപിച്ചത്. ഇത് മഹാരാഷ്ട്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
ഫെബ്രുവരിയിലാണ് മുകേഷ് അംബാനിയുടെ വസതിയുടെ മുൻപിൽ സ്ഫോടക വസ്തു നിറച്ച നിലയിൽ വാഹനം കണ്ടെത്തിയത്. കാറിൽ നിന്നും ഭീഷണിക്കത്തും കണ്ടെത്തിയിരുന്നു.
അംബാനിക്ക് നേരെ ബോംബ് ഭീഷണി; കാർ ഉടമയുടെ മരണത്തിൽ ഭീകരവിരുദ്ധസേന കേസെടുത്തു
03:13 PM Mar 08, 2021 | Deepika.com