ജയം ഉറപ്പുള്ള സീറ്റില്ല; വി.മുരളീധരൻ മത്സരിക്കുന്നതിൽ ബിജെപിക്ക് വിമുഖത

12:08 PM Mar 08, 2021 | Deepika.com
കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും സംസ്ഥാന ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ വി. മുരളീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വത്തിന് വിമുഖത.

സംസ്ഥാനത്ത് നൂറു ശതമാനം വിജയം ഉറപ്പുനല്‍കാന്‍ കഴിയുന്ന സുരക്ഷിത മണ്ഡലമില്ലാത്തതാണ് കേന്ദ്ര സഹമന്ത്രിയെ മത്സരിപ്പിക്കുന്നതില്‍ നിന്നും ദേശീയ നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രമന്ത്രി പരാജയപ്പെടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണുള്ളത്.

മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വിഷയം ദേശീയ നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. തുടക്കത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടമാക്കിയ മുരളീധരന്‍ ഇപ്പോള്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്.