ബംഗാളിൽ ബിജെപി വിജയിച്ചാൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെ: മന്ത്രി രമൺ പട്കർ

03:39 AM Mar 08, 2021 | Deepika.com
വൽസദ്: പശ്ചിമബംഗാളിൽ ബിജെപി വിജയിച്ചാൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നു ഗുജറാത്ത് വനം മന്ത്രി രമൺ പട്കർ. വൽ സദ് ജില്ലയിലെ ഉമർഗാവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി എല്ലായിടത്തും വിജയിക്കുമ്പോൾ, പാർട്ടിയുടെ പാർലമെന്‍ററി ബോർഡും സംസ്ഥാന-ദേശീയ നേതൃത്വവും മനസിലാക്കുന്നത് ഈ അനുകൂല അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞു. ബിജെപി ബംഗാളിൽ വിജയിച്ചാൽ‌ ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ തീയതി ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.

ഗുജറാത്ത് നിയമസഭയുടെ കാലാവധി 2022 ഡിസംബറിലാണ് അവസാനിക്കുക. ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമാനം വാർഡുകളിലും ബിജെപി വിജയിച്ചിരുന്നു. 31 ജില്ലാ പഞ്ചായത്തുകളിലും 81ൽ 75 മുനിസിപ്പാലിറ്റികളിലും ആകെയുള്ള ആറു നഗരസഭകളും ബിജെപി വിജയിച്ചിരുന്നു.