ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ കോണ്‍ഗ്രസിന് 25 സീറ്റ് നൽകാൻ ധാരണ. കന്യാകുമാരി ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും.
ഒരാഴ്ചയിലേറെ നീണ്ട ചർച്ചകൾക്കും തർക്കത്തിനും ഒടുവിലായിരുന്നു സമവായത്തിന് വഴിതെളിഞ്ഞത്. ശനിയാഴ്ച രാത്രിയിൽ ചെന്നൈയിൽ ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്റെ വീട്ടിൽ എത്തി തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി, എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സീറ്റുകളുടെ പേരിൽ ഇരുകക്ഷികളും തമ്മിൽ തർക്കം തുടരുന്നതിനിടെ കോണ്‍ഗ്രസിനെ മൂന്നാംമുന്നണിയിലേക്ക് കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം ക്ഷണിച്ചിരുന്നു. ഇതേത്തുടർന്ന് ഡിഎംകെ വിട്ടുവീഴ്ചയ്ക്ക് തയാറാകുകയായിരുന്നു.
കഴിഞ്ഞതവണ ഇതേ സഖ്യത്തിൽ 41 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാൽ എട്ടിടത്ത് മാത്രമാണ് വിജയിച്ചത്.
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
11:28 AM Mar 07, 2021 | Deepika.com