തിരുവനന്തപുരം: തന്നെ അനുകൂലിച്ചുള്ള പോസ്റ്ററുകളും പോസ്റ്റുകളും തള്ളി മന്ത്രി തോമസ് ഐസക്ക്. തന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഐസക്ക് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.
മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കും. ഏതു പാർട്ടി അംഗത്തെയും പോലെ തനിക്കും ബാധകമാണ് ഈ തത്ത്വം. പാർട്ടിയിലെ തന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും ഐസക്ക് പറഞ്ഞു.
തന്റെ പേരും ചിത്രവും പാർട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് ശക്തമായി താക്കീതു ചെയ്യുന്നു. സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പാർട്ടി സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമയെന്നും അദ്ദേഹം എഫ്ബി കുറിപ്പിൽ പറഞ്ഞു.
തന്നെ സ്ഥാനാർഥിയാക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല: പൊട്ടിത്തെറിച്ച് ഐസക്ക്
09:46 PM Mar 06, 2021 | Deepika.com