കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വെസ്റ്റ് മിഡ്നാപുർ ജില്ലയിൽ ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ പോര്. വെസ്റ്റ് മിഡ്നാപുർ ജില്ലയിലെ ദെബ്ര മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിനായും ബിജെപിക്കായും മുൻ പോലീസ് ഉദ്യോഗസ്ഥരാണ് രംഗത്തിറങ്ങുന്നത്.
മുൻ ഐപിഎസ് ഓഫീസർ ഹുമയൂൺ കബീർ മമതയുടെ തൃണമൂലിനായും മറ്റൊരു മുൻ ഐപിഎസ് ഓഫീസർ ഭാരതി ഘോഷ് ബിജെപിക്കായും രംഗത്തിറങ്ങും. ചന്ദൻനഗർ പോലീസ് കമ്മീഷണറായിരുന്ന ഹുമയൂൺ കബീർ അടുത്തിടെയാണ് സർവീസിൽനിന്നും രാജിവച്ച് തൃണമൂലിൽ ചേർന്നത്. ചന്ദൻനഗറിലെ ബിജെപി റാലിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചവരെ ഹുമയൂൺ കബീർ അറസ്റ്റ് ചെയ്ത് വിവാദമായിരുന്നു.
തൊട്ടടുത്ത ഝർഗ്രാമിലെ പോലീസ് മേധാവിയായിരുന്ന ഭാരതി ഘോഷും മമതയുടെ അടുത്തയാളായിരുന്നു. ബിജെപിക്കായി മത്സരരംഗത്തുള്ള ഘോഷ് മുൻപ് പൊതുപരിപാടിയിൽ മുഖ്യമന്ത്രിയെ അമ്മ എന്ന് വിളിച്ചത് വിവാദമായിരുന്നു. സർവീസിൽനിന്നും വിരമിച്ച ശേഷം ഭാരതി ഘോഷ് ബിജെപിയിൽ ചേരുകയായിരുന്നു.
ബംഗാൾ തെരഞ്ഞെടുപ്പ്: വെസ്റ്റ് മിഡ്നാപുരിൽ പോര് ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ
09:53 PM Mar 06, 2021 | Deepika.com