ചങ്ങനാശേരി നൽകില്ലെന്ന് പിണറായി; കാഞ്ഞരപ്പള്ളി വേണമെന്ന് സിപിഐ

08:07 PM Mar 06, 2021 | Deepika.com
തിരുവനന്തപുരം: ചങ്ങനാശേരിയെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. മുന്നണി മര്യാദയുടെ പേരിൽ മൂന്നു സീറ്റ് ഘടകകക്ഷികൾക്കായി വിട്ടു നൽകിയ സിപിഐക്കു ചങ്ങനാശേരി മണ്ഡലം നൽകണമെന്നു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും നടത്തിയ ചർച്ചയിലാണു ചങ്ങനാശേരി സീറ്റു വേണമെന്ന നിലപാട് കാനം സ്വീകരിച്ചത്. എന്നാൽ ചങ്ങനാശേരി സീറ്റ് നൽകാൻ കഴിയില്ലെന്നു മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞു. അങ്ങനെയെങ്കിൽ കാഞ്ഞിരിപ്പള്ളി സീറ്റ് വിട്ടു നൽകില്ലെന്നു കാനവും നിലപാടെടുത്തതോടെ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമുണ്ടായില്ല.

കേരള കോണ്‍ഗ്രസ്-എമ്മിനു 10 സീറ്റുകൾ നൽകാമെന്നാണു സിപിഎം അറിയിച്ചിരിക്കുന്നത്. എന്നാൽ 12 സീറ്റു വേണമെന്ന നിലപാടിലാണു ജോസ് കെ.മാണി. തിങ്കളാഴ്ച സീറ്റു വിഭജനം പൂർത്തിയാക്കി പത്തിന് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ധാരണ.