പാലക്കാട് കോൺഗ്രസിലെ പൊട്ടിത്തെറി; രമ്യാഹരിദാസും വി.കെ. ശ്രീകണ്ഠനും ഗോപിനാഥിനെ കണ്ടു

05:56 PM Mar 03, 2021 | Deepika.com
പാലക്കാട്ട്: പാലക്കാട് സീറ്റ് തർക്കത്തിൽ കലാപക്കൊടി ഉയർത്തിയ മുന്‍ ഡിസിസി അധ്യക്ഷൻ എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. എംപിമാരായ രമ്യാഹരിദാസും വി.കെ. ശ്രീകണ്ഠനും ഗോപിനാഥിനെ വീട്ടിലെത്തി കണ്ടു.

നേരത്തേ, കെ.സി. വേണുഗോപാലും കെ. സുധാകരനും ഗോപിനാഥിനെ ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. ധൃതി പിടിച്ച് തീരുമാനം എടുക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി തയാറായില്ലെന്നാണ് ഗോപിനാഥ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് മണ്ഡലത്തില്‍ എ.വി. ഗോപിനാഥിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ നീക്കമുണ്ടായത്. ഇടത് സ്വതന്ത്രനായി ഗോപിനാഥ് മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്നാണ് അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെട്ടത്.