ഗുജറാത്തിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; സംസ്ഥാന അധ്യക്ഷൻ രാജിവച്ചു

07:22 PM Mar 02, 2021 | Deepika.com
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ കൂട്ടരാജി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് ചാവ്ഡയും നിയമസഭാ കക്ഷി നേതാവ് പരേഷ് ധനാനിയും രാജിവച്ചു.

തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി സമർപ്പിച്ചത്. ഇരുവരുടെയും രാജി ഹൈക്കമാൻഡ് സ്വീകരിച്ചതായാണ് വിവരം. പരേഷ് ധനാനിയുടെ ജില്ലയായ അംറേലിയിൽ അമ്പത് ശതമാനത്തിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

ധനാനിയുടെ സ്വന്തം വാർഡിൽ പോലും കോൺഗ്രസ് സ്ഥാനാർഥി തോറ്റു. സംസ്ഥാനത്ത് കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി വന്‍ വിജയം നേടിയത്.