പാലക്കാട്: കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ ആലത്തൂര്‍ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി അധ്യക്ഷനുമായ എ.വി. ഗോപിനാഥുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്. ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പുറത്ത് വന്ന് നിലപാട് അറിയിക്കണമെന്നും അതിന് ശേഷം ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോപിനാഥുമായി സിപിഎം ജില്ലാ നേതൃത്ത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ദേശം ജില്ലാ നേതൃത്ത്വം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മത്സരരംഗത്ത് താന്‍ ഉണ്ടാകില്ലെന്നും സി.കെ. രാജേന്ദ്രന് വ്യക്തമാക്കി.
ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രഖ്യാപനം. മരിക്കുന്നത് വരെ കോൺഗ്രസാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിൽ ആരോടും കടപ്പാടില്ല. അഞ്ച് കൊല്ലം തന്നെ ഒരു കോൺഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗോപിനാഥ് കോൺഗ്രസ് വിട്ട് വരുമ്പോൾ നിലപാട് അറിയിക്കും: സിപിഎം ജില്ലാ സെക്രട്ടറി
11:58 AM Mar 02, 2021 | Deepika.com