ചെന്നൈ: തമിഴ് മാനില കോൺഗ്രസിന്റെ(ടിഎംസി) മുതിർന്ന നേതാവ് ബി.എസ് ഗ്നാനദേശികന്(71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു വെള്ളിയാഴ്ച ഉച്ചയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ രാജ്യസഭാ എംപിയായിരുന്നു.
നിലവിൽ ടിഎംസിയുടെ വൈസ് പ്രസിഡന്റായിരുന്നു ഗ്നാനദേശികൻ. കോവിഡ് പോസിറ്റീവായതിനെ തുടർന്നു കഴിഞ്ഞ വർഷം നവംബറിൽ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിൽ തുടരവേയാണ് ഹൃദയാഘാതമുണ്ടായത്.
1996ല്‍ ജി.കെ മൂപ്പനാരുടെ നേതൃത്വത്തിലാണ് തമിഴ് മാനില കോണ്‍ഗ്രസ് രൂപീകൃതമായത്. എഐഎഡിഎംകെയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട ശേഷമാണ് ടിഎംസി രൂപീകരിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2001ല്‍ ടിഎംസി കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. മൂപ്പനാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകൻ ജി.കെ. വാസനായിരുന്നു ടിഎംസിയെ നയിച്ചത്.
ജി.കെ മൂപ്പനാരുടെ അടുത്ത അനുയായിയായിരുന്നു ഗ്നാനദേശികന്. 2009 മുതൽ 2013 വരെ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ഗ്നാനദേശികൻ. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായുള്ള പ്രശ്നങ്ങളെ തുടർന്നു 2014ൽ ജി.കെ. വാസൻ കോൺഗ്രസ് വിടുകയും വീണ്ടും ടിഎംസി രൂപീകരിക്കുകയും ചെയ്തു. വാസനൊപ്പം ഗ്നാനദേശികനും കോൺഗ്രസ് വിട്ട് ടിഎംസിയിൽ ചേരുകയായിരുന്നു.
തമിഴ് മാനില കോൺഗ്രസ് നേതാവ് ബി.എസ് ഗ്നാനദേശികന് അന്തരിച്ചു
05:29 PM Jan 15, 2021 | Deepika.com