യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിൽ വച്ച് പീഡിപ്പിച്ചു; നാല് പേർ അറസ്റ്റിൽ

03:57 PM Jan 15, 2021 | Deepika.com
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒരു വർഷത്തിലധികം തടവില്‍ വച്ച് പീഡിപ്പിക്കുയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ ഗാര്‍ഡ് ആയി ജോലി ചെയ്ത ഒരു നേപ്പാള്‍ സ്വദേശിയും പ്രതികളില്‍ ഉള്‍പ്പെടുന്നു. മഹാനഗര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. കേസിലെ പ്രധാനപ്രതിയായ ഉപ്രേത കുമാറാണ് ജോലി ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു. പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്ക് കൈമാറുകയും ചെയ്തു.

ഭക്ഷണം പോലും നല്‍കാതെ പെണ്‍കുട്ടിയെ തുടര്‍ച്ചയായി 15 ദിവസത്തോളം പൂട്ടിയിട്ട് പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഇവിടെ നിന്നും രക്ഷപെട്ട പെണ്‍കുട്ടി വീട്ടില്‍ എത്തിയിരുന്നു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുട്ടിയുമായി അമ്മ ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് ഇവര്‍ പോലീസില്‍ സമീപിച്ചത്.

സ്‌കൂള്‍ ഗാര്‍ഡിനെ കൂടാതെ ജിതു കശ്യപ്, വരുണ്‍ തിവാരി, അജയ് കുമാര്‍ എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.