ക്ഷേമപെൻഷൻ ഉയർത്തി; ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ

01:13 PM Jan 15, 2021 | Deepika.com
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് സർക്കാരിന്‍റെ അവസാന ബജറ്റ്. ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിക്കുന്നത്. ബജറ്റ് അവതരണത്തിനിടെ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരേ രൂക്ഷ വിമർശനവും ധനമന്ത്രി ഉയർത്തി.

ക്ഷേമപെൻഷൻ 100 രൂപ കൂടി വർധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതോടെ പെൻഷൻ 1,600 രൂപയായി. ക്ഷേമപെൻഷൻ 1,500 രൂപയാക്കുമെന്നത് സർക്കാരിന്‍റെ പ്രധാന പ്രഖ്യാപനമായിരുന്നു.

കാർഷിക മേഖലയ്ക്കും സർക്കാർ ശ്രദ്ധകൊടുത്തിട്ടുണ്ട്. റബറിന്‍റെ താങ്ങുവില 170 രൂപയായി ഉയർത്തി. നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വിലയും ഉയർത്തി. നെല്ലിന് 28 രൂപ‌യും നാളികേരത്തിന് 32 രൂപയുമാണ് താങ്ങുവില. പുതിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കോവിഡ് 19 പ്രതിരോധത്തിലെ സർക്കാരിന്‍റെ നേട്ടങ്ങൾ ബജറ്റ് പ്രസംഗത്തിൽ മന്ത്രി ഉയർത്തികാട്ടി. സംസ്ഥാനത്ത് സൗജന്യ കോവിഡ് ചികിത്സ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.

പാലക്കാട് കുഴൽമന്ദം ജിഎച്ച്എസ്എസിലെ സ്നേഹ എന്ന വിദ്യാർഥിയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. പദ്ധതി പ്രഖ്യാപനങ്ങൾക്ക് മുൻപ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ കവിതകൾ മന്ത്രി ഉദ്ധരിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്‍റെ ചെലവ് നിയന്ത്രണം എടുത്തു കളഞ്ഞു. ആരോഗ്യവകുപ്പിൽ പുതിയതായി 4,000 തസ്തികകൾ സൃഷ്ടിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ബജറ്റ് പ്രഖ്യാപനങ്ങൾ

* 2021-22 ൽ എട്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

* 15,000 കോടിയുടെ കിഫ്ബി പദ്ധതി നടപ്പാക്കും.

* തദ്ദേശസ്ഥാപനങ്ങൾക്ക് 1,000 കോടി അധികം നൽകും.

* 4,530 കിലോമീറ്റർ റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കും.

* എട്ട് ലക്ഷം തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കും.

* സ്ത്രീകൾക്കായി പ്രത്യേക തൊഴിൽ പദ്ധതി.

* കോവിസ് സൃഷ്ടിച്ച ധനപ്രതിസന്ധി പരിഹരിക്കാൻ വിവിധ മേഖലകൾക്ക് വായ്പകൾ അടക്കം പദ്ധതികൾ.

* സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി.

* വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടി.

* ജോലി നഷ്ടപ്പെട്ട പ്രൊഫഷണലുകൾക്ക് ജോലിക്കായി പദ്ധതി.

* അഫിലിയേറ്റഡ് കോളജുകൾക്ക് 1,000 കോടി.

* കെ.ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയിൽ.

*അഭ്യസ്തവിദ്യർക്ക് തൊഴിലിന് കർമ്മപദ്ധതി

* സ്ത്രീകൾക്ക് തൊഴിലിന് പ്രത്യേക പദ്ധതി

* തൊഴിൽ അന്വേഷകർക്ക് കംപ്യൂട്ടർ അടക്കം വായ്പ നൽകും

* തൊഴിലന്വേഷകരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും

* അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകും.

* ജൂലായ് മാസത്തോടെ കെ ഫോണ്‍ പദ്ധതി പൂർത്തിയാക്കും, ഫെബ്രുവരിയിൽ ആദ്യ ഘട്ടം

* തൊഴിൽ വേണ്ടവർക്ക് അടുത്തമാസം മുതൽ ഡിജിറ്റൽ രജിസ്ട്രേഷൻ ആരംഭിക്കും

* ദുർബല വിഭാഗക്കാർക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് , സംവരണ വിഭാഗങ്ങൾക്ക് സൗജന്യ ലാപ്ടോപ്പ്

* ജോലി നഷ്ടപ്പെട്ട പ്രൊഫഷണലുകൾക്ക് തൊഴിൽ നൽകും

* സർവകലാശാലകളിൽ പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കും

* ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും

* പശ്ചാത്തല സൗകര്യങ്ങൾക്ക് കിഫ്ബി വഴി 2000 കോടി അനുവദിക്കും

* കോളജുകൾക്ക് 1000 കോടി

* പുതിയ കോഴ്സ്ുകൾ അനുവദിക്കും

* ഉന്നത വിദ്യാഭ്യാസത്തിന് ആറിന പദ്ധതി

* കോളജുകളിൽ ഒഴിവുള്ള 800 തസ്തികകൾ ഉടൻ നികത്തും

* കോളജുകളിൽ 10 ശതമാനം സീറ്റ് വർധന

* സർവകലാശാലകളിൽ 800 തസ്തികകൾ

* ആരോഗ്യ ഗവേഷണ സർവകലാശാലക്ക് ഡോ. പൽപ്പുവിന്‍റെ പേര്

* സർവകലാശാലകളിൽ മികവിന്‍റെ 30 കേന്ദ്രങ്ങൾ

* ഗവേഷണത്തിന് മുഖ്യമന്ത്രിയുടെ ഫെല്ലോഷിപ്പ്

* വരുന്ന അധ്യയന വർഷം 20000 കുട്ടികൾക്ക് ഉന്നത പഠന സൗകര്യം

* 2600 സ്റ്റാർട്ടപ്പുകൾ വരും

* സ്റ്റാർട്ടപ്പുകൾക്ക് 50 കോടി

* തിരുവനന്തപുരത്ത് മെഡിക്കൽ ഡിവൈസ് പാർക്ക്

* കേരളത്തിലെ മരുന്ന് ഉൽപ്പാദനം 250 കോടിയായി ഉയർത്തും

* കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് ഈ വർഷം തറക്കല്ലിടും

* ടെക്നോപാർക്കിന് 22 കോടി, ഇൻഫോപാർക്കിന് 36 കോടി, സൈബർ പാർക്കിന് 12 കോടി

* കേരള ഇന്നവേഷൻ ചലഞ്ചിന് 40 കോടി

* കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കും

* മൂന്ന് വ്യവസായ ഇടനാഴികൾക്ക് തുടക്കമിടും; ഇതിനായി 5000 കോടി അനുവദിക്കും

* മൂന്നരലക്ഷം കുട്ടികൾക്ക് പുതുതായി പഠന സൗകര്യം

* കേരളത്തിൽ ഇന്‍റർനെറ്റ് ആരുടെയും കുത്തകയാവില്ല.

* വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ വൻകിട പദ്ധതികൾ

* തൊഴിലില്ലായ്മ പരിഹരിക്കാൻ ബൃഹദ്പദ്ധതി

* കണ്ണൂർ വിമാനത്താവളത്തിന് സമീപം 8000 ഏക്കർ ഏറ്റെടുക്കും

* തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി രൂപീകരിക്കും

* അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ അനുവദിക്കും. ശരാശരി 75 ദിവസം തൊഴിൽ നൽകും

* ടൂറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്പ

* ടൂറിസം മാർക്കറ്റിംഗിന് 100 കോടി

* ഏകോപിത പ്രവാസി പദ്ധതിക്ക് നൂറ് കോടി

* ചാന്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും

* പ്രവാസി ചിട്ടി ഊർജിതമാക്കും

* മടങ്ങിവരുന്ന പ്രവാസികൾക്ക് നൈപുണ്യ പദ്ധതി

* നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസിക്ക് 3000 രൂപ പെൻഷൻ

* കാർഷിക വികസനത്തിന് മൂന്നിന കർമ്മപദ്ധതി

* കാർഷിക മേഖലയിൽ രണ്ട് ലക്ഷം തൊഴിലവസരം

* കർഷക തൊഴിലാളി ക്ഷേമനിധിയ്ക്ക് 100 കോടി

* ആലപ്പുഴയിൽ അടുത്ത മാസം ഡിജിറ്റൽ ആയി കയർ വ്യാപാര മേള നടത്തും

* കൈത്തറി മേഖലക്ക് 52 കോടി രൂപ വകയിരുത്തും

* മത്സ്യ സംസ്കരണ വിപണനത്തിനും മത്സ്യകൃഷിക്കും 66 കോടി രൂപ

* എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ സഹായത്തോടെ കയർ ക്രാഫ്ട് സെന്‍ററുകൾക്ക് നാല് കോടി

* അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് 10 കോടി

* ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ പദ്ധതിക്ക് 6 കോടി

* ഗാർഹിക തൊഴിലാളികൾക്ക് 5 കോടി

* ബാർബർ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി

* പ്രായമായവർക്ക് സ്വയം തൊഴിലിന് പദ്ധതി

* ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിലിന് 6 കോടി

* കടൽഭിത്തി നിർമാണത്തിന് 150 കോടി

* പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷൻ വഴി വീട് വയ്ക്കാൻ 2080 കോടി

* മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ സബ്സിഡി 60 കോടി

* ഭക്ഷ്യ സബ്സിഡിക്ക് 60 കോടി

* വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്താൻ കാരുണ്യ അറ്റ് ഹോം

* ബാംബു കോർപ്പറേഷന് 5 കോടി രൂപ അനുവദിക്കും

* ആഴക്കടൽ മത്സ്യബന്ധനത്തിനും മറ്റ് പദ്ധതികൾക്കും 25 കോടി രൂപ

* മത്സ്യബന്ധന മേഖലയിൽ 10,000 വീടുകൾ നിർമ്മിക്കും

* മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് 31 കോടി

* ലേബർ കമ്മീഷണറേറ്റിന് 100 കോടി

* 5000 വയോക്ലബ് രൂപീകരിക്കും

* ഭക്ഷ്യ കിറ്റ് വിതരണം തുടരും

* കിറ്റിന് പുറമെ 15 രൂപ നിരക്കിൽ 10 കിലോ അരി