ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ ഏഴു പേർ മരിച്ചു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുലവേസി ദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർസ്കെയിൽ 6.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്.
മജെനെ നഗരത്തിന് ആറുകിലോമീറ്റർ വടക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകൾ സുരക്ഷ തേടി വീടുകളിൽ നിന്നിറങ്ങിയോടി.
ഏഴ് സെക്കൻഡ് നേരത്തേക്ക് കടൽ പ്രക്ഷുബ്ദമായിരുന്നു. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫീസിനും സാരമായ കേടുപാടുകൾ സംഭവിച്ചു. പലസ്ഥലത്തും വൈദ്യുതിബന്ധവും വിഛേദിക്കപ്പെട്ടു.
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; ഏഴു പേർ മരിച്ചു
07:36 AM Jan 15, 2021 | Deepika.com