ന്യൂഡൽഹി: മകരസംക്രാന്തിയിൽ സൂര്യനെ വർണിക്കുന്ന കവിത എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരുടേയും ക്ഷേമത്തിനായി വിശ്രമമില്ലാതെ യാത്ര തുടരുന്ന സഞ്ചാരിയെ ബഹുമാനിക്കേണ്ട ദിവസമാണ് ഇന്ന്- കവിതയിൽ മോദി പറയുന്നു. മകരസംക്രാന്തി ആശംസ നേർന്നായിരുന്നു തന്റെ മാതൃഭാഷയായ ഗുജറാത്തിയിൽ എഴുതിയ കവിത അദ്ദേഹം പുറത്തുവിട്ടത്.
ആകാശത്തെ പ്രകീർത്തിച്ചാണ് കവിത ആരംഭിക്കുന്നത്. നക്ഷത്രങ്ങളെയും കവിതയിൽ വിവരിക്കുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെപോലെ ഉയർന്ന സ്വപ്നങ്ങൾ കാണുന്നവർക്ക് ഉയർന്ന ലക്ഷ്യങ്ങൾ നേടാൻ കഴിയും. എന്നാൽ താഴ്ന്ന നിലയിലുള്ള സ്വപ്നം കാണുന്നവർക്ക് ഭൂമിയിലെ കല്ലും മണ്ണുംപോലെ ധാരളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും.
സൂര്യൻ കഠിന പാതയിലൂടെ നടക്കുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യാമെന്ന പ്രതീക്ഷയോടെ യാതൊരു ഇടവേളയുമില്ലാതെ ഇടതടവില്ലാതെ സഞ്ചരിക്കുന്നു. ഇന്ന് സൂര്യന് ജലം അർപ്പിക്കുന്ന ദിവസമാണ്, ഞാൻ സൂര്യനെ നമിക്കുന്നു- കവിത പറയുന്നു.
മോദി മുൻപും ഗുജറാത്തിയിൽ കവിത എഴുതിയിട്ടുണ്ട്. മോദിയുടെ കവിതകൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.
ക്ഷേമത്തിനായി വിശ്രമമില്ലാതെ യാത്ര തുടരുന്ന സഞ്ചാരി; സൂര്യനെ വർണിച്ച് മോദിയുടെ കവിത
04:57 AM Jan 15, 2021 | Deepika.com