തിരുവനന്തപുരം: റബറിനെ കാർഷികവിളയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് തുടർച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്നു കൃഷിമന്ത്രി സുനിൽകുമാർ. നിയമസഭയിൽ മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
റബർ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പട്ടികയിൽ വ്യാവസായിക ഉത്പന്നമാണ്. കാർഷിക വിളയായി പ്രഖ്യാപിക്കണമെന്ന ആവശ്യം 2018 മുതൽ ഉന്നയിച്ചുവരികയാണ്. ആസിയാൻ കരാറാണ് റബറിന്റെ വിലയിടിവിനു പ്രധാന കാരണം. കരാർ പ്രകാരം റബറിനു സബ്സിഡി പോലും നൽകരുതെന്നാണ് വ്യവസ്ഥ.
സംസ്ഥാനം പ്രത്യേക ഇൻസെന്റീവ് സ്കീമിലൂടെയാണ് കർഷകർക്ക് സഹായം നല്കുന്നത്. ഈ സ്കീം പ്രകാരം ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ 1331.43 കോടി രൂപ കർഷകർക്ക് നല്കിയെന്ന് മന്ത്രി അറിയിച്ചു.
റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണം: മന്ത്രി സുനിൽകുമാർ
04:18 AM Jan 15, 2021 | Deepika.com