വൈറ്റില പാലം തുറന്ന് കൊടുത്ത കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

05:18 PM Jan 13, 2021 | Deepika.com
കൊച്ചി: ഉദ്ഘാടനത്തിനുമുമ്പേ വൈറ്റില മേൽപ്പാലം തുറന്ന്‌ പൊതുമുതൽ നശിപ്പിച്ച കേസിൽ അറസ്റ്റിലായ വി ഫോർ കൊച്ചി കോ-ഓർഡിനേറ്റർ നിപുൺ ചെറിയാന് ജാമ്യം. കേസിൽ ഒന്നാം പ്രതിയാണ് നിപുൺ. കേസിലെ മറ്റ് പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

പൊതുമുതൽ നശിപ്പിച്ചെന്ന പൊതുമരാമത്തുവകുപ്പിന്‍റെ പരാതിയെ തുടർന്നാണ് ഇവരെ മരട് പോലീസ് അറസ്റ്റ് ചെയ്തത്‌. നിപുണിനുപുറമെ ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവർക്കാണ് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്.

പാലത്തിലെ കേബിളുകൾ തകരാറിലായെന്ന്‌ പൊതുമരാമത്തുവകുപ്പ്‌ അറിയിച്ചു. ഒന്നരലക്ഷം രൂപയുടെ നാശമാണ് ഉണ്ടായത്. ഉദ്ഘാടനത്തിനുമുന്നോടിയായി ക്രമീകരിച്ച അലങ്കാരബൾബുകൾ, ബാരിക്കേഡുകൾ, വയറിംഗ്, റോഡിന്‍റെ മധ്യഭാഗത്ത് വരച്ച പെയിന്‍റുകൾ തുടങ്ങിയവ നശിപ്പിച്ചു.

അതിക്രമിച്ചുകയറൽ, പൊതുമുതൽ നശിപ്പിക്കൽ, സംഘം ചേരൽ, സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം തുടങ്ങിയ വകുപ്പുകൾപ്രകാരവും ഇവർക്കെതിരെ കേസെടുത്തിരുന്നു.