കോവിഡ് വാക്സിൻ ഇന്ന് കേരളത്തിൽ; വാക്സിനേഷന്‍ ശനിയാഴ്ച മുതൽ

07:37 AM Jan 13, 2021 | Deepika.com
തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് വാക്സിൻ ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജണല്‍ വാക്സിന്‍ സ്റ്റോറുകളിലേക്കാണ് വാക്സിൻ എത്തിക്കുക. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു 4,33,500 ഡോസ് കോവിഷീൽഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്.

വാക്സിനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകുന്നേരം ആറിന് തിരുവനന്തപുരത്തുമെത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്സീൻ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000, എറണാകുളത്ത് 1,80,000, കോഴിക്കോട്ട് 1,19,500 എന്നിങ്ങനെയാണ് ഡോസ്. കോഴിക്കോട് വരുന്ന വാക്സിനില്‍നിന്നും 1,100 ഡോസ് മാഹിയില്‍ വിതരണം ചെയ്യും.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിൽ ശനിയാഴ്ച വാക്സിനേഷന്‍ നടക്കും. വാക്സിനേഷനായി ഇതുവരെ 3,62,870 പേർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരും.

വാക്സീൻ കുത്തിവയ്ക്കുന്നത് ഇടതു തോളിൽ. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവർത്തകർക്ക് എപ്പോൾ, ഏതു കേന്ദ്രത്തിൽ എത്തണമെന്ന സന്ദേശം അയയ്ക്കും.