ന്യൂഡൽഹി: രാജ്യത്തെ കാർഷിക നിയമ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തു. കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ കോടതി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല.
അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹർസിമ്രത് മാൻ, പ്രമോദ് ജോഷി, അനില്‍ ധാന്‍വത് തുടങ്ങിയവർ അടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക. കര്‍ഷകരുടെ ഭൂമി സംരക്ഷിക്കും, കരാര്‍ കൃഷിക്കായി ഭൂമി വില്‍ക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.
ഹർജിയിൽ വാദം കേൾക്കവെ വിദഗ്ധ സമിതി രൂപവത്കരിക്കുന്നതില്‍നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനല്ല ഇത്. സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.
അതേസമയം, കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകര്‍ കോടതിയിൽ ഹാജരാകാത്തത്തില്‍ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. നിയമം പിന്‍വലിക്കാതെ വിദഗ്ധ സമിതി കൊണ്ട് കാര്യമില്ലെന്നാണ് കർഷക സംഘടനകൾ അറിയിച്ചത്. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
കാർഷിക നിയമത്തിന് സുപ്രീംകോടതിയുടെ സ്റ്റേ; പഠിക്കാൻ സമിതി
02:02 PM Jan 12, 2021 | Deepika.com