സ്വർണക്കടത്ത് കേസിൽ പത്തു പേർ സംരക്ഷിത സാക്ഷികൾ; മൊഴികൾ രഹസ്യമാക്കി

11:02 AM Jan 12, 2021 | Deepika.com
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പത്തുപേരെ സംരക്ഷിത സാക്ഷികളാക്കും. കേസിലെ 10 സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കുന്നതിനായാണ് എൻഐഎയുടെ ഈ നീക്കം.

ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷിത സാക്ഷികളാക്കണമെന്നുമുള്ള എൻഐഎയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇതുപ്രകാരം സാക്ഷികളുടെ മൊഴികളും അവരെ തിരിച്ചറിയാൻ കഴിയുന്ന രേഖകളും പ്രതികൾക്കോ അവരുടെ അഭിഭാഷകർക്കോ നൽകില്ല. ഇവരുടെ വിശദാംശങ്ങൾ കേസിന്‍റെ വിധിന്യായങ്ങളിലും രേഖകളിലുമുണ്ടാകില്ല.

അപേക്ഷ പരിഗണിക്കവെ, സാക്ഷികൾക്കു നിർഭയം മൊഴി നൽകാനുള്ള അവസരമുണ്ടാകണമെന്ന നിലപാടു സ്വീകരിച്ച കോടതി ഇവരുടെ വിവരങ്ങളും മൊഴികളും നീക്കിയശേഷം കേസ് രേഖകൾ രണ്ടാഴ്ചയ്ക്കകം പ്രതിഭാഗത്തിനു നൽകാനും ഉത്തരവിൽ വ്യക്തമാക്കി.